*മാതാവോ പിതാവോ രണ്ടു പേരുമോ മരണപ്പെട്ട ബി പി എല്‍ കുടുംബങ്ങളിലെ കുട്ടികള്‍ക്ക് തുടര്‍പഠനം തടസ്സമില്ലാതെ പോകുന്നതിനായി കേരള സര്‍ക്കാരിന്റെ സ്നേഹപൂര്‍വ്വം പദ്ധതിയിലേക്ക് അപേക്ഷ നല്‍കേണ്ട സമയമായിരിക്കുന്നു . അച്ഛനോ അമ്മയോ മരിച്ചു പോയിട്ടുള്ള പ്രൊഫെഷണല്‍ കോഴ്സ് അടക്കമുള്ള ഡിഗ്രി തല കോഴ്സുകള്‍ വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള സാമ്പത്തിക സഹായ പദ്ധതി ആണ് സ്നേഹപൂര്‍വ്വം - പദ്ധതി.
1 മുതൽ 5 വരെ ക്ലാസ്സ്‌ നു 300 രൂപ 6 മുതല്‍ 10 വരെ ക്ലാസ്സ്‌ നു 500 രൂപ +1 മുതല്‍ +2 വരെ ക്ലാസ്സ്‌ നു 1000 രൂപ എന്നീ ക്രമത്തിലാണ് സ്കോളര്‍ഷിപ്പ് നല്കുന്നത്. ഇതിലേക്ക് അപേക്ഷിക്കുവാന്‍ ഉള്ള അപേക്ഷ ഫോമും നിര്‍ദ്ദേശങ്ങളും ഇവിടെ നിന്നും ലഭിക്കും
എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. വിജയശതമാനം 96.59% . 22,879 പേര്‍ക്ക് എല്ലാ വിഷയത്തിനും എ+ നേടി Make Money Online : http://ow.ly/KNICZ
ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കേണ്ട വാര്‍ത്തകളും മാറ്ററും kstfront@gmail.com എന്ന വിലാസത്തില്‍ അയയ്ക്കുക

26 Dec 2014

സ്നേഹപൂര്‍വ്വം പദ്ധതി

അച്ഛനോ അമ്മയോ നഷ്ടമായ കുട്ടികളുടെ പഠനം നിര്‍ബാധം തുടരുന്നതിനായി സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതിയാണ് "സ്നേഹപൂര്‍വ്വം".

നിബന്ധനകളറിയാനും അപേക്ഷ ലഭിക്കാനുമായി ഇവിടെ ക്ലിക്ക് ചെയ്യുക.
മറ്റ് സ്കോളര്‍ ഷിപ്പുകള്‍ പോലെ തന്നെ അപേക്ഷ വാങ്ങി വെച്ച് ഓണ്‍ ലൈനായി ‍ഡേറ്റ എന്റര്‍ ചെയ്താല്‍ മതിയാകും 
നിങ്ങളുടെ സ്കൂള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
Guide for institution

24 Dec 2014

ടീച്ചേഴ്സ് പാക്കേജ്

ടീച്ചേഴ്സ് പാക്കേജ് ഓര്‍ഡറായിരിക്കുന്നു. 
ചെയ്ത് വായിക്കൂ......

6 Nov 2014

ഫോണ്‍-ഇന്‍ പ്രോഗ്രാം

കുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യം, മന:ശാസ്ത്രം തുടങ്ങിയ വിഷയങ്ങളില്‍ രക്ഷകര്‍ത്താക്കളുടെ സംശയങ്ങള്‍ പരിഹരിക്കുന്ന തത്സമയ ഫോണ്‍-ഇന്‍-പ്രോഗ്രാം ലൈറ്റ് ഹൗസ് എല്ലാ വെള്ളിയാഴ്ചയും ഉച്ചയ്ക്ക് 2.30-ന് വിക്ടേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്നു. ബന്ധപ്പെട്ട മേഖലകളിലെ വിദഗ്ദ്ധരാണ് ഈ പരിപാടിയില്‍ പങ്കെടുക്കുന്നത്. 1800-42-59-877 എന്ന ടോള്‍ഫ്രീ നമ്പറില്‍ വെള്ളിയാഴ്ചകളില്‍ ഉച്ചയ്ക്ക് 2.30 മുതല്‍ 3.30 വരെ വിളിക്കാം. പുന:സംപ്രേഷണം എല്ലാ ചൊവ്വാഴ്ചകളിലും ഉച്ചയ്ക്ക് 2.30-ന്.

29 Oct 2014

KSTF ഉം ശമ്പളക്കമ്മീഷനും





അദ്ധ്യാപക അവാര്‍ഡ് സ്വീകരിക്കുന്ന പെണ്ണമ്മ ടീച്ചര്‍

29 Aug 2014

സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാക്കള്‍ക്ക് അഭിനന്ദനങ്ങള്‍


16 Aug 2014

സൗജന്യ ഇംഗ്ലീഷ് പരിശീലനം

ബാംഗ്ലൂരിലെ റീജിയണല്‍ ഇംഗ്ലീഷ് ഇന്‍സ്റ്റിറ്റ്യൂട്ട് 30 ദിവസത്തെ സൗജന്യ ഇംഗ്ലീഷ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. സെപ്തംബര്‍ ഒന്നു മുതല്‍ 30 വരെയാണ് പരിശീലനം. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഇംഗ്ലീഷ് പഠിപ്പിക്കുന്ന 50 വയസ് കഴിയാത്ത അദ്ധ്യാപകര്‍ ആഗസ്റ്റ് 23 ന് മുമ്പായി അതത് ഹെഡ്മാസ്റ്റര്‍മാരുടെ സമ്മത പത്രത്തോടുകൂടി ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം.

7 Aug 2014

കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് - 2014

പരീക്ഷാഭവന്‍ 2014 സെപ്തംബറില്‍ നടത്തുന്ന കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റിന് (കെ-ടെറ്റ്) ആഗസ്റ്റ് എട്ട് മുതല്‍ 20 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ഇതു സംബന്ധിച്ച വിജ്ഞാപനംwww.keralapareekshabhavan.in, www.scert.kerala.gov.in വെബ്‌സൈറ്റുകളില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഓണ്‍ലൈനായി അപേക്ഷ നല്‍കുന്നതിന്www.bpckerala.inഎന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം. www.keralapareekshabhavan.in എന്ന വെബ്‌സൈറ്റിലെ കെ-ടെറ്റ്-2014 എന്ന ലിങ്ക് ക്ലിക് ചെയ്തും അപേക്ഷ സമര്‍പ്പിക്കാം. കെ.ടെറ്റ്-2014 ചെലാന്‍ഫോം ലഭിക്കുന്നതിന് കെ.ടെറ്റ്-2014 ചെലാന്‍ ഫോം എന്ന ലിങ്ക് ക്ലിക് ചെയ്ത് ഫോം പൂരിപ്പിച്ചശേഷം അതുമായി ബന്ധപ്പെട്ട ബാങ്കില്‍ ഫീസ് അടയ്ക്കണം. അതിനുശേഷം കെ.ടെറ്റ് ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ ലിങ്ക് ക്ലിക് ചെയ്ത് അപേക്ഷ സമര്‍പ്പിക്കാം. എല്ലാ ദിവസവും വൈകുന്നേരം ആറ് മണി മുതല്‍ അടുത്ത ദിവസം ഉച്ചയ്ക്ക് രണ്ട് മണിവരെ അപേക്ഷ ഓണ്‍ലെനായി അയയ്ക്കാം

6 Aug 2014

10-)o ശമ്പള പരിഷ്കരണ കമ്മീഷന്‍

ചോദ്യാവലിക്കായി ക്ലിക്ക് ചെയ്യുക- ഇംഗ്ലീഷ് ..മലയാളം
പത്താം ശമ്പള പരിഷ്‌ക്കരണ കമ്മീഷന്റെ പരിഗണനാ വിഷയങ്ങളില്‍ വകുപ്പു മേധാവികളില്‍ നിന്നും, സംഘടനകളില്‍ നിന്നും താല്പര്യമുള്ള മറ്റു വ്യക്തികളില്‍ നിന്നും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും കമ്മീഷന്‍ സ്വരൂപിക്കുന്നു. ഇതിലേക്കായി കമ്മീഷന്‍ ഒരു ചോദ്യാവലി തയ്യാറാക്കി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചോദ്യാവലിയെ അടിസ്ഥാനമാക്കിയുള്ള നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും ആഗസ്റ്റ് 31 നകം കമ്മീഷന്റെ ഓഫീസില്‍ സമര്‍പ്പിക്കണം. 
 കമ്മീഷന്റെ താല്കാലിക വിലാസം : മെമ്പര്‍ സെക്രട്ടറി, പത്താം ശമ്പള പരിഷ്‌കരണ കമ്മീഷന്‍, റൂം നമ്പര്‍ 159, നാലാം നില, നോര്‍ത്ത് ബ്ലോക്ക്, ഗവ.സെക്രട്ടേറിയറ്റ്, തിരുവനന്തപുരം. 
 സ്ഥിരവിലാസം (ആഗസ്റ്റ് 18 മുതല്‍) : പത്താം ശമ്പള പരിഷ്‌കരണ കമ്മീഷന്‍, സ്വരാജ് ഭവന്‍(അഞ്ചാം നില), നന്തന്‍കോട്, കവടിയാര്‍.പി.ഒ, തിരുവനന്തപുരം-3. 
 ശമ്പള പരിഷ്‌കരണ കമ്മീഷന്റെ പരിഗണനാ വിഷയങ്ങള്‍ ചുവടെ. 
 സര്‍ക്കാര്‍ സര്‍വ്വീസിലെ പാര്‍ട്ട് ടൈം കണ്ടിജന്റ്, കാഷ്വല്‍ സ്വീപ്പര്‍ ഉള്‍പ്പെടെയുള്ള തസ്തികകളിലെയും കേന്ദ്ര ശമ്പള സ്‌കെയില്‍ അനുവദിച്ചിട്ടുള്ള മെഡിക്കല്‍ കോളേജുകളിലെ അദ്ധ്യാപകര്‍, ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ യു.ജി.സി./എ.ഐ.സി.റ്റി.ഇ ശമ്പള സ്‌കെയിലിലുള്ള തസ്തികകള്‍ എന്നിവ ഒഴികെ ഗവണ്‍മെന്റ് എയ്ഡഡ് മേഖലകളിലെ സ്‌കൂളുകള്‍, കോളേജുകള്‍, ഡയറക്റ്റ് പേയ്‌മെന്റ് സ്‌കീം നടപ്പിലാക്കിയിട്ടുള്ള സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ പാര്‍ട്ട് ടൈം കാഷ്വല്‍ സ്വീപ്പേഴ്‌സ് ഉള്‍പ്പെടെയുള്ള തസ്തികകളിലെയും എ.ഐ.സി.റ്റി.ഇ/യു.ജി.സി./കേന്ദ്ര സ്‌കീമിന്റെ പരിധിയില്‍ വരാത്ത യൂണിവേഴ്‌സിറ്റികളിലെയും സ്ഥാപനങ്ങളിലെയും തസ്തികകളിലെയും ശമ്പളത്തിലും അലവന്‍സിലും പരിഷ്‌ക്കരണം നിര്‍ദ്ദേശിക്കുക. ഈ വിഭാഗം ജീവനക്കാര്‍ക്ക് നിലവില്‍ അനുവദിച്ചിട്ടുള്ള ശമ്പളം അലവന്‍സുകള്‍, മറ്റ് നിയത പ്രതിഫലം എന്നിവയുടെ ഘടന, പ്രൊമോഷന്‍ സാധ്യതകള്‍, സേവന വ്യവസ്ഥകള്‍ എന്നിവ പരിശോധിച്ച് പരിഷ്‌കരണം ആവശ്യമുണ്ടെങ്കില്‍ നിര്‍ദ്ദേശം നല്‍കുക. ദീര്‍ഘകാലം പ്രവേശന തസ്തികകയില്‍ തന്നെ തുടരുന്ന ഗസറ്റഡ്/നോണ്‍ ഗസറ്റഡ് വിഭാഗം ജീവനക്കാര്‍ക്ക് പ്രൊഫഷണല്‍ വിഭാഗത്തില്‍ തുടങ്ങിവച്ച കരിയര്‍ അഡ്വാന്‍സ് സ്‌കീമിന്റെ തുടര്‍ച്ചയായി നോണ്‍ കേഡര്‍ പ്രൊമോഷന്‍ നല്‍കുന്നതിന്റെ സാധ്യതകള്‍ പരിശോധിക്കുക, സര്‍വ്വീസ് പെന്‍ഷന്‍കാര്‍ക്ക് അനുവദിച്ചിട്ടുള്ള ആനുകൂല്യങ്ങള്‍ പരിശോധിച്ച് മാറ്റംവരുത്തേണ്ടതുണ്ടെങ്കില്‍ നിര്‍ദ്ദേശം നല്‍കുക. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അനുവദിച്ചിട്ടുള്ളതും എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭ്യമായിട്ടില്ലാത്തതതുമായ ആനുകൂല്യങ്ങള്‍ നടപ്പിലാക്കുന്നതിന്റെ സാധ്യതകള്‍ പരിശോധിക്കുക, കഴിഞ്ഞ ശമ്പള പരിഷ്‌കരണത്തില്‍ ചില പ്രത്യേക വിഭാഗം ജീവനക്കാര്‍ക്ക് അനര്‍ഹവും ന്യായീകരണമില്ലാത്തതുമായ തരത്തില്‍ ശമ്പള സ്‌കെയില്‍ ഉയര്‍ത്തി നല്‍കിയതുമൂലം ഉണ്ടായ അപാകതകള്‍ പരിശോധിച്ച് അവ പരിഹരിക്കുന്നതിനുള്ള നിര്‍ദ്ദേശം നല്‍കുക. സര്‍ക്കാര്‍ കമ്മീഷന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുള്ള കഴിഞ്ഞ ശമ്പള പരിഷ്‌കരണ ഉത്തരവിലെ അപാകതകള്‍ പരിശോധിച്ച് അവ പരിഹരിക്കുന്നതിനുള്ള നിര്‍ദ്ദേശം നല്‍കുക. കേന്ദ്രസര്‍ക്കാരിലും മറ്റു സംസ്ഥാന സര്‍ക്കാരുകളിലും ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും നടപ്പിലാക്കിയിട്ടുള്ള തരത്തില്‍ ഒരു പുതിയ ആരോഗ്യ പദ്ധതി നടപ്പിലാക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിച്ച് ശുപാര്‍ശ നല്‍കുക. ജീവനക്കാരില്‍ നിന്നും പെന്‍ഷന്‍കാരില്‍ നിന്നും ഒരു ചെറിയ തുക പ്രീമിയമായി സ്വീകരിച്ച് അവര്‍ക്ക് ഒരു ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പിലാക്കുന്നതിലെ പ്രായോഗികത സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കുക. 2012 ലെ സേവനാവകാശ നിയമത്തിന്റെ പശ്ചാത്തലത്തില്‍ നിലവിലെ സിവില്‍ സര്‍വ്വീസ് ഘടന ആകമാനം പരിശോധിച്ച് സിവില്‍ സര്‍വ്വീസിന്റെ കാര്യക്ഷമത, സാമൂഹിക ഉത്തരവാദിത്വം എന്നിവ വര്‍ദ്ധിപ്പിച്ച് അതിനെ കൂടുതല്‍ ജനസൗഹൃദപരമാക്കുന്നതിന്റെ നിര്‍ദ്ദേശങ്ങള്‍ നല്‍കുക. സര്‍ക്കാര്‍ സര്‍വ്വീസിലെ വ്യത്യസ്ഥ വിഭാഗങ്ങളില്‍ നിലനില്‍ക്കുന്ന പാര്‍ശ്വസ്ഥ പ്രവേശന വ്യവസ്ഥ (Lateral Entry System) പരിശോധിച്ച് തെരഞ്ഞെടുപ്പ് പ്രക്രിയ മികവുറ്റതാക്കുന്നതിനുള്ള ശുപാര്‍ശകള്‍ നല്‍കുക. വിവരസാങ്കേതിക വിദ്യയുടെ സഹായത്തോടുകൂടി സേവനങ്ങള്‍ ലഭ്യമാക്കുന്നതിലൂടെ പൊതുസേവന വ്യയം കുറയ്ക്കുന്നതിന് അനുയോജ്യമായ ശുപാര്‍ശകള്‍ നല്‍കുക. ശമ്പള നിര്‍ണയത്തിനായുള്ള ചട്ടങ്ങളും നടപടികളും പരിശോധിച്ച് അത് ലഘൂകരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുക, കമ്മീഷന്റെ ശുപാര്‍ശകള്‍ നടപ്പിലാക്കുമ്പോഴുണ്ടാകുന്ന അധിക സാമ്പത്തിക ബാദ്ധ്യത, അത് നിര്‍ണയിക്കുന്നതിനായി കൈക്കൊണ്ട മാര്‍ഗ്ഗങ്ങള്‍ സഹിതം വ്യക്തമാക്കുക.
വിലപ്പെട്ട നിര്‍ദ്ദേശങ്ങള്‍ താഴെ പറയുന്ന വിലാസത്തില്‍ പങ്കുവെയ്ക്കാം

kstfront@gmail.com

14 Jun 2014

ടൈം ടേബിള്‍

അദ്ധ്യാപകരുടെ ചിന്തയ്ക്കും കൂട്ടായ ചര്‍ച്ചയ്ക്കുമായി സര്‍ക്കാരിന്റെ പരിഗണനയിലുള്ള പുതിയ ടൈം ടേബിള്‍ താഴെ നല്കുന്നു.
down load ചെയ്യാന്‍ link ല്‍ ക്ലിക്ക് ചെയ്യുക
ടൈം ടേബിള്‍ 1
ടൈം ടേബിള്‍ 2



26 May 2014

ഏകജാലക പ്ലസ്‌വണ്‍ പ്രവേശന നടപടികളാരംഭിക്കുകയാണല്ലോ?
താഴത്തേ ലിങ്കുകള്‍ ശ്രദ്ധിക്കുക.

PROSPECTUS

How to Apply Online?

Instruction for viewing Last Rank


Sample Filled up form


28 Apr 2014

എസ്.എസ്.എ ബി.ആര്‍.സി ട്രെയിനര്‍മാരുടെ ഒഴിവിലേക്ക് അപേക്ഷിക്കാം

സര്‍വ ശിക്ഷാ അഭിയാന്റെ കീഴില്‍ വിവിധ ബി.ആര്‍.സി.കളില്‍ നിലവിലുള്ള ബി.ആര്‍.സി. ട്രെയിനര്‍മാരുടെ ഒഴിവിലേക്ക് ഡപ്യൂട്ടേഷന്‍/വര്‍ക്കിങ് അറേഞ്ച്‌മെന്റ് വ്യവസ്ഥയില്‍ നിയമിക്കുന്നതിന് സര്‍ക്കാര്‍/എയ്ഡഡ് ഹൈസ്‌കൂള്‍ അധ്യാപകര്‍, പ്രൈമറി സ്‌കൂള്‍ അധ്യാപകര്‍ എന്നിവരില്‍നിന്നും അപേക്ഷ ക്ഷണിച്ചു. ബി.ആര്‍.സി. ട്രെയിനറായി നിയമിക്കപ്പെടുന്നതിന് മൂന്ന് വര്‍ഷത്തെ അധ്യാപന സര്‍വീസ് അധ്യാപകര്‍ക്ക് നിര്‍ബന്ധമായും ഉണ്ടായിരിക്കണം. ഹൈസ്‌കൂള്‍ അസിസ്റ്റന്റുമാര്‍ക്ക് പോസ്റ്റ് ഗ്രാജ്വേഷനും പ്രൈമറി സ്‌കൂള്‍ അധ്യാപകര്‍ക്ക് ബിരുദവും നിര്‍ബന്ധം. അതത് ജില്ലകളില്‍ നിന്നും മറ്റു ജില്ലകളില്‍ നിന്നുമുള്ള അപേക്ഷകള്‍ പരിഗണിക്കും. എന്നാല്‍ അതത് ജില്ലകളില്‍ നിന്നുള്ളവര്‍ക്കായിരിക്കും നിയമനത്തില്‍ മുന്‍ഗണന. ഔദ്യോഗിക മേല്‍വിലാസം, ജനനത്തീയതി, ജോലിയില്‍ പ്രവേശിച്ച തീയതി, സേവനകാലയളവ്, വിദ്യാഭ്യാസ യോഗ്യത, മാതൃവിദ്യാലയം, ജോലി ചെയ്യുന്ന ജില്ല എന്നിവ വ്യക്തമാക്കുന്ന നിശ്ചിത ഫോറത്തിലുള്ള അപേക്ഷ സ്ഥാപനമേലധികാരി സര്‍വീസ് ബുക്ക് പരിശോധിച്ച് സാക്ഷ്യപ്പെടുത്തി ബന്ധപ്പെട്ട വിദ്യാഭ്യാസ ഡയറക്ടറുടെ മേലൊപ്പും രേഖപ്പെടുത്തണം. പൂര്‍ണരൂപത്തിലുള്ള അപേക്ഷ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍, സര്‍വശിക്ഷാ അഭിയാന്‍ (എസ്.എസ്.എ), എസ്.എസ്.എ ഭവന്‍, നന്ദാവനം, വികാസ ഭവന്‍ പി.ഒ, തിരുവനന്തപുരം-685 033 വിലാസത്തില്‍ മെയ് പത്തിന് മുമ്പ് ലഭിക്കണം. നിശ്ചിത അപേക്ഷാ ഫോമിന്റെ മാതൃക എസ്.എസ്.എ.യുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ (www.keralassa.org) ലഭിക്കും.

27 Apr 2014

എസ്.എസ്.എല്‍.സി : 'സേ' പരീക്ഷ

എസ്.എസ്.എല്‍.സി, എസ്.എസ്.എല്‍.സി (ഹിയിറിങ് ഇംപയേര്‍ഡ്), ടി.എച്ച്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി (സ്‌പെഷ്യല്‍ സ്‌കൂള്‍), എ.എച്ച്.എസ്.എല്‍.സി പരീക്ഷ റഗുലര്‍ വിഭാഗത്തില്‍ എഴുതി ഏതെങ്കിലും രണ്ട് വിഷയങ്ങള്‍ക്ക് കുറഞ്ഞത് ഡി+ ഗ്രേഡെങ്കിലും ലഭിക്കാത്തതു കാരണം ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹത നേടാനാവാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേഡ് മെച്ചപ്പെടുത്തുന്നതിനായി നിബന്ധനകള്‍ക്ക് വിധേയമായി 'സേ' പരീക്ഷ നടത്തുന്നതിന് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിച്ചു. ബന്ധപ്പെട്ട അധ്യയനവര്‍ഷത്തില്‍ മാര്‍ച്ചില്‍ റഗുലര്‍ പരീക്ഷ എഴുതി ഏതെങ്കിലും രണ്ടു വിഷയങ്ങള്‍ക്ക് കുറഞ്ഞത് ഡി+ ഗ്രേഡെങ്കിലും ലഭിക്കാത്തതുകാരണം ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹത നഷ്ടപ്പെട്ടവര്‍ക്ക് മാത്രമാണ് 'സേ' പരീക്ഷ എഴുതുന്നതിന് അര്‍ഹത. രണ്ടു പേപ്പറുകള്‍ക്ക് ഐ.റ്റി. തീയറി പരീക്ഷ ഉള്‍പ്പെടെ ഏതെങ്കിലും പ്രത്യേക സാഹചര്യങ്ങളില്‍ എഴുതാന്‍ സാധിക്കാതെ വന്ന റഗുലര്‍ വിദ്യാര്‍ത്ഥികള്‍ക്കും 'സേ' പരീക്ഷ എഴുതാം. വിദ്യാര്‍ത്ഥി പരീക്ഷ എഴുതിയ സെന്ററില്‍ അപേക്ഷ നല്‍കാം. എസ്.എസ്.എല്‍.സി/ടി.എച്ച്.എസ്.എല്‍.സി പരീക്ഷാ ഫലത്തിന്റെ കമ്പ്യൂട്ടര്‍ പ്രിന്റൗട്ട് ഉപയോഗിച്ച് പരീക്ഷയ്ക്ക് അപേക്ഷിക്കാം. ഗള്‍ഫ് സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് കേരളത്തിലെ ഏതെങ്കിലും സേ പരിക്ഷാ കേന്ദ്രങ്ങളില്‍ അപേക്ഷിക്കാം. 'സേ' പരീക്ഷയ്ക്ക് പുനര്‍ മൂല്യനിര്‍ണ്ണയം അനുവദിക്കില്ല. മാര്‍ച്ചിലെ പൊതുപരീക്ഷയില്‍ പരീക്ഷാര്‍ത്ഥിത്വം റദ്ദുചെയ്തവര്‍ക്ക് പരീക്ഷയ്ക്ക് അര്‍ഹതയില്ല. ബന്ധപ്പെട്ട അധ്യയന വര്‍ഷത്തിലെ മാര്‍ച്ചിലെ പൊതുപരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തവരില്‍ അപകടം, ഗുരുതരമായ രോഗം, പിതാവ്/മാതാവ്/സഹോദരങ്ങള്‍ എന്നിവരുടെ മരണം എന്നീ കാരണങ്ങളാല്‍ പരീക്ഷയെഴുതാനോ പൂര്‍ത്തിയാക്കാനോ കഴിയാത്തവരുണ്ടെങ്കില്‍ രണ്ടില്‍ കൂടുതല്‍ പേപ്പര്‍ എഴുതുന്നതിന് അനുവാദമുണ്ടായിരിക്കും. ഇതിനായി വില്ലേജ് ഓഫീസര്‍/അംഗീകൃത ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം ഹാജരാക്കണം. 'സേ' പരീക്ഷയ്ക്ക് ഒരു വിഷയത്തിന് നൂറ് രൂപാ നിരക്കില്‍ ഫീസ് ഈടാക്കും.

24 Apr 2014

SCHOOL CODE UNIFICATION

  പ്രൈമറി വിഭാഗം മുതല്‍ ഹയര്‍ സെക്കന്ററി വിഭാഗം വരെ (Govt., Aided and Recognised Unaided) പ്രവര്‍ത്തിക്കുന്ന എല്ലാ സ്കൂളുകളും http://www.itschool.gov.in എന്ന വെബ്സൈറ്റില്‍ പ്രവേശിച്ച് school code unification എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് പൊതുവിദ്യാഭ്യാസ വകുപ്പില്‍ നിന്നും നല്കിയിട്ടുള്ള തിരിച്ചറിയല്‍ നമ്പരുകള്‍ പുനഃ ക്രമീകരികേണ്ടതും ആയത് കേന്ദ്ര സര്‍ക്കാരിന്റെ U-DISE (Unified District Information System for Education) കോ‍ഡുമായി എത്രയും പെട്ടെന്ന് ബന്ധിപ്പിക്കേണ്ടതാണ്. കൂടൂതല്‍ വിവരങ്ങള്‍ ചുവടെ.
  • എല്‍.പി, യു.പി, എച്ച്.എസ് വിഭാഗങ്ങള്‍ സമ്പൂര്‍ണ്ണയുടെ user name-ഉം password -ഉം ആണ് ലോഗിന്‍ ചെയ്യാന്‍ ഉപയോഗിക്കേണ്ടത്.
  • ഹയര്‍ സെക്കന്ററി വിഭാഗത്തിലുള്ളവര്‍ നിലവിലുള്ള സ്കൂള്‍ കോഡിനു മുന്നില്‍ ’8′ ചേര്‍ത്താണ് ലോഗിന്‍ ചെയ്യേണ്ടത്.
  • വൊക്കേക്ഷണല്‍ ഹയര്‍ സെക്കന്ററി വിഭാഗത്തിലുള്ളവര്‍ നിലവിലുള്ള സ്കൂള്‍ കോഡിനു മുന്നില്‍ ’90′ ചേര്‍ത്താണ് ലോഗിന്‍ ചെയ്യേണ്ടത്.
  • ഹയര്‍ സെക്കന്ററി, വൊക്കേക്ഷണല്‍ ഹയര്‍ സെക്കന്ററി വിഭാഗത്തിലുള്ളവര്‍ ആദ്യപ്രാവശ്യം ലോഗിന്‍ ചെയ്യുമ്പോള്‍ തന്നെ പാസ് വേഡ് മാറ്റേണ്ടതാണ്.
  • സ്കൂളിന്റെ ബാങ്ക് അക്കൗണ്ട് നമ്പര്‍ ശരിയായിട്ടാണ് എന്‍ട്രി ചെയ്യുന്നത് എന്നത് അതാത് HM  മാര്‍ ഉറപ്പുവരുത്തുക.

21 Apr 2014

2014 SSLC Revaluation, Photocopy and Scrutiny of Answer Paper

Kerala SSLC 2014 examination revaluation, photocopy and scrutiny of answer paper application submission starts on April 25 to 28 at 1 PM. The secondary leaving certificate the above procedures will be conducting only through online. So no need to download the application form separately.


After the online revaluation application submission, print out the filled application. Submit the application to your previous exam center Headmaster with fee.


Fees (per paper)

Revaluation - Rs. 400
Photocopy - Rs. 200
Scrutiny - Rs. 50


If applied in SSLC revaluation, no need to apply scrutiny application. Revaluation and scrutiny results will be scheduled to publish before May 31. Still application submission not started, it will available on 24th April.

Submit Application here(Please check on April 25)

8 Apr 2014

പുസ്തകങ്ങള്‍ക്കായി വിവരം നല്‍കണം

2014-2015 വര്‍ഷത്തേയ്ക്കുള്ള പുസ്തകങ്ങള്‍ ലഭിക്കുന്നതിനുവേണ്ടി ബന്ധപ്പെട്ട സര്‍ക്കാര്‍/എയിഡഡ് സ്‌കൂളുകളിലെ പ്രധാനാദ്ധ്യാപകര്‍ നിശ്ചിത പ്രൊഫോര്‍മയില്‍ ഓണ്‍ലൈന്‍ മുഖേന 22.2.2014-നകം വിവരം നല്‍കുവാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതുവരെ വിശദവിവരങ്ങള്‍ നല്‍കിയിട്ടില്ലാത്ത സ്‌കൂളുകള്‍ 16.4.2014 നു മുന്‍പ് അവ ഓണ്‍ലൈനായിwww.keralabooks.org വെബ്‌സൈറ്റില്‍ അറിയിക്കണം. നിശ്ചിത സമയത്ത് വിവരങ്ങള്‍ നല്‍കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പ് : പോളിംഗ് ബൂത്തില്‍ ചെല്ലുമ്പോള്‍.....

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നാളെ (ഏപ്രില്‍ പത്ത്) നടക്കുന്ന വോട്ടെടുപ്പില്‍ വോട്ടുചെയ്യാന്‍ പോളിംഗ് ബൂത്തിലെത്തുന്നവര്‍ പേര് വോട്ടര്‍ പട്ടികയിലുണ്ടെന്ന് മുന്‍കൂട്ടി ഉറപ്പ് വരുത്തണം. പോളിംഗ് ബൂത്തിന് സമീപത്തുള്ള ബൂത്ത്തല ഉദ്യോഗസ്ഥന്റെ (ബി.എല്‍.ഒ) പക്കല്‍ നിന്നും വോട്ടര്‍ പട്ടിക നോക്കി പേര് കണ്ടെത്താം. ബി.എല്‍.ഒ നല്‍കുന്ന ഫോട്ടോയുള്ള സ്ലിപ്പ്, സ്ഥാനാര്‍ത്ഥിയുടെ പ്രതിനിധികള്‍ നല്‍കുന്ന അനൗദ്യോഗിക സ്ലിപ്പ് എന്നിവ കരുതിയാല്‍ ബൂത്തിലെത്തുമ്പോള്‍ വോട്ടര്‍ പട്ടികയില്‍ പേര് വേഗം കണ്ടെത്താന്‍ കഴിയും. പാര്‍ട്ടിയുടെ പേരോ ചിഹ്നമോ സ്ലിപ്പില്‍ ഉണ്ടാവരുത്. മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ പട്ടിക, ചിഹ്നം എന്നിവയും, ബൂത്തിന്റെ പരിധിയില്‍വരുന്ന പ്രദേശങ്ങളുടെ വിവരവും പോളിംഗ് ബൂത്തിന് പുറത്ത് രേഖപ്പെടുത്തിയിരിക്കും. വോട്ടുചെയ്യാനായി ക്യൂവില്‍ നിന്നുവേണം പോളിംഗ് ബൂത്തിനുള്ളില്‍ കടക്കാന്‍. സ്ത്രീകള്‍, പുരുഷന്മാര്‍ എന്നിങ്ങനെ ക്യൂ ഉണ്ടാവുമെങ്കിലും വികലാംഗര്‍, കൈക്കുഞ്ഞുമായി എത്തുന്ന സ്ത്രീകള്‍, മുതിര്‍ന്ന പൗരന്മാര്‍, രോഗികള്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കാന്‍ പ്രിസൈഡിംഗ് ഓഫീസര്‍ക്ക് അധികാരമുണ്ട്. ഈ അധികാരത്തെ പോളിംഗ് ഏജന്റുമാര്‍ തര്‍ക്കമുന്നയിച്ച് ചോദ്യംചെയ്യാന്‍ പാടുള്ളതല്ലെന്ന് ഇലക്ഷന്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. പ്രിസൈഡിംഗ് ഓഫീസറുടെ നിര്‍ദ്ദേശപ്രകാരം വരി നിയന്ത്രിക്കുന്ന ഉദ്യോഗസ്ഥന്‍ രണ്ടോ മൂന്നോ സമ്മതിദായയകരെ പോളിംഗ് സ്റ്റേഷനുള്ളിലേക്ക് കടക്കാന്‍ അനുവദിക്കും. ബുത്തിനുള്ളില്‍ കടന്നശേഷം വോട്ടര്‍ ഒന്നാം പോളിംഗ് ഓഫീസറുടെ സമീപം എത്തണം. മാര്‍ക്ക് ചെയ്ത വോട്ടര്‍ പട്ടിക നോക്കി ഒന്നാം പോളിംഗ് ഓഫീസര്‍ സമ്മതിദായകന്റെ പേര് കണ്ടെത്തി ഉറക്കെ വായിക്കും. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുള്ളവയില്‍ സമ്മതിദായകന്‍ നല്‍കുന്ന രേഖ പോളിംഗ് ഓഫീസര്‍ പരിശോധിച്ച് വോട്ടറെ തിരിച്ചറിയും പോളിംഗ് ഏജന്റുമാര്‍ തര്‍ക്കം ഉന്നയിക്കാതിരുന്നാല്‍ വോട്ടര്‍ക്ക് രണ്ടാം പോളിംഗ് ഓഫീസര്‍ ഇടതു ചൂണ്ടുവിരലില്‍ മായാത്ത മഷി പുരട്ടും. നഖത്തിന്റെ മേലറ്റം മുതല്‍ വിരലിന്റെ മുകളില്‍ നിന്നുള്ള ആദ്യത്തെ ജോയിന്റ് വരെ ഒരു വരയായിട്ടാണ് മഷി പുരട്ടുക. വോട്ടറുടെ വോട്ടര്‍പട്ടികയിലെ രജിസ്റ്റര്‍ നമ്പര്‍ രണ്ടാം പോളിംഗ് ഓഫീസര്‍ വോട്ടര്‍രജിസ്റ്ററില്‍ രേഖപ്പെടുത്തും. സമ്മതിദായകന്റെ ഒപ്പ് അഥവാ വിരലടയാളം രജിസ്റ്ററില്‍ രേഖപ്പെടുത്തിയശേഷം വോട്ടു ചെയ്യാനുള്ള സ്ലിപ്പും നല്‍കും. സ്ലിപ്പില്‍ വോട്ട് രജിസ്റ്ററിലെയും വോട്ടര്‍ പട്ടികയിലെയും സീരിയല്‍ നമ്പര്‍ രേഖപ്പെടുത്തിയിരിക്കും. തുടര്‍ന്ന് വോട്ടിംഗ് യന്ത്രത്തിന്റെ നിയന്ത്രണ ചുമതലയുള്ള മൂന്നാം പോളിംഗ് ഓഫീസറോ പ്രിസൈഡിംഗ് ഓഫീസറോ സ്ലിപ്പ് വാങ്ങിയ ശേഷം വോട്ടറുടെ വിരലിലെ മഷി ഉണങ്ങിയിട്ടില്ലെന്ന് ഉറപ്പുവരുത്തി വോട്ട് രേഖപ്പെടുത്താന്‍ വോട്ടിംഗ് യന്ത്രത്തിനടുത്തേക്ക് പോകാനനുവദിക്കും. യന്ത്രത്തിലെ ബാലറ്റ് ബട്ടണ്‍ അമര്‍ത്തി പോളിംഗ് ഓഫീസര്‍ യന്ത്രം വോട്ടിംഗിന് സജ്ജമാക്കും. വോട്ടര്‍ രജിസ്റ്ററിലെ ക്രമനമ്പര്‍ പ്രകാരമായിരിക്കും വോട്ടു രേഖപ്പെടുത്താന്‍ അനുവദിക്കുക. ബാലറ്റ് ബട്ടണ്‍ അമര്‍ത്തുമ്പോള്‍ കണ്‍ട്രോള്‍ യൂണിറ്റിലെ ബിസി(ആഡടഥ) എന്ന് രേഖപ്പെടുത്തിയ ബള്‍ബ് ചുവപ്പ് നിറത്തില്‍ പ്രകാശിക്കും. വോട്ടിംഗ് കംപാര്‍ട്ട്‌മെന്റില്‍ വച്ചിട്ടുള്ള ബാലറ്റ് യൂണിറ്റില്‍ റെഡി എന്നു രേഖപ്പെടുത്തിയ ബള്‍ബ് പച്ചനിറത്തില്‍ പ്രകാശിക്കും. സമ്മതിദായകന്‍ വോട്ടുരേഖപ്പെടുത്താനായി സ്ഥാനാര്‍ത്ഥിയുടെ പേരിനും ചിഹ്നത്തിനും നേരെയുള്ള നീലബട്ടണ്‍ അമര്‍ത്തണം. അപ്പോള്‍ റെഡി ബള്‍ബ് അണഞ്ഞ് വോട്ട് ലഭിച്ച സ്ഥാനാര്‍ത്ഥിയുടെ പേരിനുനേരെയുള്ള ലൈറ്റ് ചുവന്നതായി പ്രകാശിക്കും. ഒപ്പം കണ്‍ട്രോള്‍ യൂണിറ്റില്‍ നിന്നും ബീപ്പ് ശബ്ദം കേള്‍ക്കാനാവും. സെക്കന്റുകള്‍ക്കകം ചുവപ്പ് പ്രകാശം അണഞ്ഞ് ബീപ്പ് ശബ്ദം നിലയ്ക്കും. അടുത്ത വോട്ടര്‍ക്ക് വോട്ടുചെയ്യാന്‍ പോളിംഗ് ഓഫീസര്‍ വീണ്ടും കണ്‍ട്രോള്‍ യൂണിറ്റിലെ ബട്ടണ്‍ അമര്‍ത്തണം. വോട്ടിംഗ് യന്ത്രം ഉപയോഗിക്കുന്നതില്‍ സംശയമുള്ളവര്‍ക്ക് പ്രിസൈഡിംഗ് ഓഫീസര്‍ തന്റെ വശമുള്ള മാതൃകായന്ത്രത്തില്‍ വോട്ട് രേഖപ്പെടുത്തുന്നവിധം കാണിച്ചുകൊടുക്കും. 

ബൂത്തിലെത്തുന്ന സമ്മതിദായകന് അന്ധതയോ അവശതയോ കാരണം പരസഹായമില്ലാതെ വോട്ടു ചെയ്യാനാവില്ലെന്ന് പ്രിസൈഡിംഗ് ഓഫീസര്‍ക്ക് ബോധ്യപ്പെട്ടാല്‍ ഒരാളുടെ സഹായം തേടാന്‍ അനുവദിക്കും. ബാലറ്റ് യൂണിറ്റിലെ പേര്, ചിഹ്നം എന്നിവ കാണാന്‍ സാധിക്കാത്തവര്‍ക്കും, ശാരീരിക വിഷമതയാല്‍ ബട്ടണ്‍ അമര്‍ത്തി വോട്ട് രേഖപ്പെടുത്താനാവാത്തവര്‍ക്കുമാണ് സഹായിയെ അനുവദിക്കുക. സമ്മതിദായകന്റെ സമ്മതപ്രകാരം വോട്ടുരേഖപ്പെടുത്താന്‍ 18 വയസ്സിനുതാഴെയല്ലാത്ത പ്രായമുളള ഒരാളെ വോട്ടിംഗ് കംപാര്‍ട്ട്‌മെന്റില്‍ കൊണ്ടുപോകാം. എന്നാല്‍ വോട്ടറുടെ നിരക്ഷരത ആനുകുല്യത്തിന് അര്‍ഹമല്ല പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് ആര്‍ക്കും തന്നെ വോട്ടറെ സഹായിക്കാനാവില്ല. കാഴ്ചശക്തിയില്ലാത്തവരുടെ സൗകര്യാര്‍ത്ഥം ഒന്നു മുതല്‍ 16 വരെ ബ്രയിലി അക്കങ്ങള്‍ ബാലറ്റുയൂണിറ്റില്‍ നല്‍കിയിട്ടുണ്ട്. സ്ഥാനാര്‍ത്ഥികളുടെ പേരിന് നേരെ നീല ബട്ടണിന്റെ വലതു വശത്താണ് അക്കങ്ങള്‍. 2006 ന് ശേഷമുളള വോട്ടിംഗ് യന്ത്രങ്ങളില്‍ ഈ സൗകര്യമുണ്ട്. അവശതയോ അന്ധതയോ ഉളള സമ്മതിദായകനെ സഹായിക്കാന്‍ സ്ഥാനാര്‍ത്ഥിക്കോ ഏജന്റിനോ അനുവാദം ലഭിക്കും. എന്നാല്‍ വോട്ടെടുപ്പ് ദിവസം ഒരാള്‍ക്ക് വേണ്ടി മാത്രമേ സഹായിക്ക് പ്രവര്‍ത്തിക്കാനാവു. വോട്ടിന്റെ വിവരം രഹസ്യമായി സൂക്ഷിക്കുമെന്നും മറ്റൊരു ബൂത്തില്‍ സമ്മതിദായകന്റെ സഹായിയായി പ്രവര്‍ത്തിച്ചിട്ടില്ലെന്നും ഫാറം ആറില്‍ രേഖപ്പെടുത്തി പ്രിസൈഡിംഗ് ഓഫീസര്‍ക്ക് നല്‍കണം.


ഏപ്രില്‍ 10 ന് നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് കേന്ദ്രങ്ങളിലെ ഓരോ വിവരവും തല്‍സമയം ഉന്നതാധികാരികള്‍ക്കറിയാന്‍ എസ്.എം.എസ്. സംവിധാനം ഏര്‍പ്പെടുത്തും. ഒരു പോളിംഗ് ബൂത്തില്‍ വോട്ടെടുപ്പ് തടസപ്പെട്ടാലും, വോട്ടിംഗ് യന്ത്രം തകരാറിലായാലും, അക്രമസംഭവം നടന്നാലും ഉടനടി പരിഹാരമാര്‍ഗ്ഗമുണ്ടാവും. പ്രിസൈഡിംഗ് ഓഫീസറുടെ മൊബൈല്‍ ഫോണില്‍ നിന്നും ഒരേ സമയം എസ്.എം.എസ്. സന്ദേശം സെക്ടറല്‍ ഓഫീസര്‍മാര്‍, റിട്ടേണിംഗ് ഓഫീസര്‍, തിരഞ്ഞെടുപ്പ് കമ്മീഷന്‍, പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് ലഭിക്കും. തുടര്‍ന്ന് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതും എളുപ്പമാവും. പ്രസൈഡിംഗ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം പോളിംഗ് ബൂത്തില്‍ എത്തുന്നതു മുതല്‍ സന്ദേശം അയച്ചു തുടങ്ങും. വോട്ടെടുപ്പ് ദിവസം രാവിലെ നടക്കുന്ന മോക്ക്‌പോള്‍, പോളിംഗ് ആരംഭം, മണിക്കൂര്‍ ഇടവിട്ടുള്ള പോളിംഗ് ശതമാനം, പോളിംഗ് അവസാനിക്കുന്ന വൈകിട്ട് ആറ് മണിക്ക് ക്യൂവില്‍ നില്‍ക്കുന്നവരുടെ എണ്ണം, പോളിംഗ് അവസാനിച്ചത് എന്നിവ എസ്.എം.എസ്. ആയി അറിയിക്കും. തുടര്‍ന്ന് പോളിംഗ് സാധനങ്ങള്‍ ഏല്‍പ്പിക്കേണ്ടുന്ന കളക്ഷന്‍ സെന്ററില്‍ എത്തുന്നതും ഡ്യൂട്ടി അവസാനിക്കുന്നതും സന്ദേശമായി നല്‍കും. 10 മുതല്‍ 12 വരെ വോട്ടെടുപ്പ് കേന്ദ്രങ്ങള്‍ ഒരു സെക്ടറല്‍ ഓഫീസറുടെ ചുമതലയിലായിരിക്കും. ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ പോലീസ്, പട്രോളിംഗ് പാര്‍ട്ടിക്ക് വിവരം നല്‍കി പ്രശ്‌നബാധിത പ്രദേശത്ത് എത്തിക്കും. ഓരോ വരണാധികാരിയും മണ്ഡലങ്ങളില്‍ ജാഗ്രത പുലര്‍ത്തും. 2010 -ല്‍ ബീഹാറില്‍ ഏതാനും ജില്ലകളില്‍ നടപ്പിലാക്കിയ നൂതന എസ്.എം.എസ്. സംവിധാനം 2011 -ല്‍ കേരളത്തില്‍ അസംബ്ലി തിരഞ്ഞെടുപ്പില്‍ വിജയകരമായിരുന്നു.  

13 Mar 2014

എസ്.എസ്.എല്‍.സി. - മൂല്യനിര്‍ണയ ക്യാമ്പുകളില്‍ മാറ്റം

ഏപ്രില്‍ 10-ാം തീയതി ലോക്‌സഭാ ഇലക്ഷന്‍ നടക്കുന്നതിനാല്‍ താഴെകൊടുത്തിരിക്കുന്ന എസ്.എസ്.എല്‍.സി മൂല്യനിര്‍ണ്ണയ ക്യാമ്പുകള്‍ ഒപ്പം കൊടുത്തിരിക്കുന്ന ഹൈസ്‌കൂളുകളിലേക്ക് മാറ്റി. എ.കെ.എ.എസ് ജി.വി.എച്ച്.എസ്.എസ്. പയ്യന്നൂര്‍ - സെന്റ് മേരീസ് ഗേള്‍സ് എച്ച്.എസ്. പയ്യന്നൂര്‍, ഗവ.മോഡല്‍ ബോയ്‌സ് എച്ച്.എസ്.എസ്. കൊല്ലം - വിമലഹൃദയ ഗേള്‍സ് എച്ച്.എസ്.എസ്. കൊല്ലം, ജി.വി.എച്ച്.എസ്.എസ്. പയ്യോളി - ബി.ഇ.എം. ഹൈസ്‌കൂള്‍ വടകര, എസ്.കെ.എം.ജെ എച്ച്.എസ്.എസ്. കല്‍പ്പറ്റ - ജി.എച്ച്.എസ്.എസ്. പനമരം, സെന്റ് ഡൊമനിക്‌സ് ബോയ്‌സ് എച്ച്.എസ്.എസ്. കാഞ്ഞിരപ്പള്ളി - സെന്റ് മേരീസ് ഗേള്‍സ് ഹൈസ്‌കൂള്‍ കാഞ്ഞിരപ്പള്ളി. ശനിയാഴ്ച മുതല്‍ നടക്കുന്ന പരീക്ഷകളുടെ ഉത്തരക്കടലാസുകള്‍ ബന്ധപ്പെട്ട ചീഫ് സൂപ്രണ്ടുമാര്‍ പുതിയ മൂല്യനിര്‍ണ്ണയ ക്യാമ്പുകളിലേക്കാണ് അയയ്‌ക്കേത്. പുതിയ മൂല്യനിര്‍ണ്ണയ ക്യാമ്പുകളുടെ മേല്‍വിലാസം പരീക്ഷാഭവന്റെ വെബ്‌സൈറ്റില്‍ ലഭിക്കും

എസ്.എസ്.എല്‍.സി. സ്‌കീം ഫൈനലൈസേഷന്‍ ക്യാമ്പ്

2014 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി. പരീക്ഷയുടെ മൂല്യനിര്‍ണ്ണയവുമായി ബന്ധപ്പെട്ട സ്‌കീം ഫൈനലൈസേഷന്‍ ക്യാമ്പുകള്‍ ഈ മാസം 24 മുതല്‍ 27 വരെ വിവിധ കേന്ദ്രങ്ങളില്‍ നടത്തും. നിയമന ഉത്തരവ് ലഭിച്ച എല്ലാ അഡീഷണല്‍ ചീഫ് എക്‌സാമിനര്‍മാരും അതത് വിഷയങ്ങളുമായി ബന്ധപ്പെട്ട സ്‌കീം ഫൈനലൈസേഷന്‍ ക്യാമ്പുകളില്‍ നിര്‍ബന്ധമായും പങ്കെടുക്കണം. അഡീഷണല്‍ ചീഫ് എക്‌സാമിനര്‍മാരുടെ പട്ടിക പരീക്ഷാഭവന്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇനി പറയുന്ന ക്രമത്തിലാണ് ക്യാമ്പുകള്‍ നടക്കുക. മാര്‍ച്ച് 24 മുതല്‍ 25 വരെ: മലയാളം 2 - ഗവണ്‍മെന്റ് മോഡല്‍ ഗേള്‍സ് എച്ച്.എസ്., തൃശ്ശൂര്‍, ഫിസിക്‌സ് - ഗവണ്‍മെന്റ് മോഡല്‍ ബോയ്‌സ് എച്ച്.എസ്, തൃശ്ശൂര്‍, ബയോളജി - ജി.എച്ച്.എസ്. ചാവക്കാട്, അറബിക്, ഉറുദ്ദു, സംസ്‌കൃതം - ജി.വി.എച്ച്.എസ്.എസ്., ചാലക്കുടി. മാര്‍ച്ച് 25 മുതല്‍ 26 വരെ: ഇംഗ്ലീഷ് - എസ്.ആര്‍.വി.ജി. (എം.) വി.എച്ച്.എസ്.എസ്., എറണാകുളം, ഹിന്ദി - ഗവണ്‍മെന്റ് ഗേള്‍സ് എച്ച്.എസ്., ആലുവ, മാത്തമാറ്റിക്‌സ് - ഗവണ്‍മെന്റ് ഗേള്‍സ് എച്ച്.എസ്., എറണാകുളം. മാര്‍ച്ച് 26 മുതല്‍ 27 വരെ: മലയാളം 1: ഗവണ്‍മെന്റ് മോഡല്‍ ബോയ്‌സ് എച്ച്.എസ്., തൈക്കാട്, തിരുവനന്തപുരം, സോഷ്യല്‍ സയന്‍സ്- എസ്.എം.വി. ഗവണ്‍മെന്റ് മോഡല്‍ എച്ച്.എസ്.എസ്., തിരുവനന്തപുരം, കെമിസ്ട്രി- ഗവണ്‍മെന്റ് സെന്‍ട്രല്‍ എച്ച്.എസ്., അട്ടക്കുളങ്ങര, തിരുവനന്തപുരം

ടിഡിഎസ് സ്റ്റേറ്റ്‌മെന്റ് - തീയതി നീട്ടി

2013-13 സാമ്പത്തിക വര്‍ഷത്തെ ക്യൂ2 മുതല്‍ ക്യൂ4 വരെയും 2013-14 സാമ്പത്തിക വര്‍ഷത്തെ ക്യൂ1 മുതല്‍ ക്യൂ3 വരെയും ഉള്ള ടിഡിഎസ്/ടിസിഎസ് സ്റ്റേറ്റ്‌മെന്റ്‌സ് ഫയല്‍ ചെയ്യുന്നതിനുള്ള സമയപരിധി ഈ മാസം 31 വരെ നീട്ടി. സ്റ്റേറ്റ്‌മെന്റുകള്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ ഫയല്‍ ചെയ്യാത്തവര്‍ക്ക് 234ഇ പ്രകാരം ചുമത്തിയ പിഴയും ഒഴിവാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ട്രഷറി മുഖേന ബില്ലുകളില്‍ നിന്നും ആദായനികുതി കുറവ് ചെയ്യുന്ന ഡിഡിഒ, എഇഇ, സെക്രട്ടറി (എല്‍എസ്ജിഡി) മാര്‍www.tin-nsdl.com ല്‍ BIN-view ല്‍ തങ്ങളുടെ TANല്‍ ('ടാക്‌സ് ഡിഡക്ഷന്‍ ആന്റ് കളക്ഷന്‍ അക്കൗണ്ട് നമ്പേഴ്‌സ്) 24ജി പ്രകാരം വരവു വച്ചിരിക്കുന്ന തുക ശരിയാണോ എന്ന് പരിശോധിച്ച് ട്രഷറിയുടെ നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ട്രഷറി ഡയറക്ടറുടെ സര്‍ക്കുലര്‍ 10/2014 പ്രകാരം തിരുത്തലുകള്‍ ആവശ്യമുള്ള പക്ഷം ഈ മാസം 18 നകം അതത് ട്രഷറികളില്‍ സമര്‍പ്പിക്കണം

6 Mar 2014

T D S പിഴ ഒഴിവാക്കിയിരിക്കുന്നു


INCOME TAX ന്റെ TDS യഥാസമയം ചെയ്യാത്തവര്‍ക്ക് വന്ന പിഴ എന്ന അശനിപാതം ഒഴിവാക്കപ്പെട്ടിരിക്കുന്നു.KSTF ബഹു.ജോസ്‌ കെ മാണി MP മുഖാന്തരം ശ്രമിച്ചതിന്റെ ഫലമായാണ് ഈ വലിയ ആശ്വാസം കൈവന്നിരിക്കുന്നത്.

26 Feb 2014

വിദ്യാഭ്യാസ അവകാശനിയമം : ഓണ്‍ലൈന്‍ സംവിധാനം

വിദ്യാഭ്യാസ അവകാശനിയമം നടപ്പാക്കുന്നതു നിരീക്ഷിക്കാന്‍ സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്‍ ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ സംവിധാനം നിലവില്‍വന്നു . നിരീക്ഷണ എന്നാണ് ഈ സംവിധാനത്തിന് പേര് നല്‍കിയിരിക്കുന്നത്.  കമ്മീഷന്റെ വെബ്‌സൈറ്റായ www.kescpcr.kerala.gov.in സന്ദര്‍ശിച്ച് കുട്ടികള്‍ക്കും പൊതുജനങ്ങള്‍ക്കും വിദ്യാഭ്യാസാവകാശവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കമ്മീഷന്റെ ശ്രദ്ധയില്‍ കൊണ്ടുവരാം.

21 Feb 2014

ശമ്പള പരിഷ്‌കരണ കമ്മീഷന്റെ പരിഗണനാ വിഷയങ്ങള്‍ തീരുമാനിച്ചു

ശമ്പള പരിഷ്‌ക്കരണ കമ്മിഷന്റെ പരിഗണനാ വിഷയങ്ങള്‍ (പെന്‍ഷനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൂടി ചേര്‍ത്ത് )പുതുക്കി നിശ്ചയിച്ചു. സര്‍ക്കാര്‍ ജീവനക്കാരുടെയും എയ്ഡഡ് ഉള്‍പ്പെടെയുള്ള കോളേജുകളിലെയും സ്‌കൂളുകളിലെയും അധ്യാപകരുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍വകലാശാലാ ജീവനക്കാര്‍ എന്നിവരുടെയും ശമ്പളത്തിലും ബത്തകളിലും ആവശ്യമായ മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കുക, ഇവരുടെ നിലവിലുള്ള സേവന വേതന വ്യവസ്ഥകളും പ്രമോഷന്‍ സാധ്യതകളും പരിശോധിക്കുകയും മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുക ഗസറ്റഡ്, നോണ്‍ ഗസറ്റഡ് തസ്തികകളിലെ എന്‍ട്രി കേഡറില്‍ വളരെ നാളായി തുടരുന്നവര്‍ക്ക് കരിയര്‍ അഡ്വാന്‍സ്‌മെന്റ് പദ്ധതി പോലുള്ള നോണ്‍-കേഡര്‍ പ്രൊമോഷനുകള്‍ കൊണ്ടുവരുന്നതിന്റെ സാധ്യതകള്‍ പരിശോധിക്കുക, സര്‍വീസ് പെന്‍ഷന്‍കാര്‍ക്ക് നിലവിലുള്ള ആനുകൂല്യങ്ങള്‍ പരിശോധിച്ച് മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കുക, കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിലവില്‍ ലഭ്യമായതും സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇല്ലാത്തതുമായ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിന്റെ സാധ്യത പരിഗണിക്കുക, ചില വിഭാഗം ജീവനക്കാര്‍ക്ക് നല്‍കിയ ക്രമാതീതമായ ശമ്പള വര്‍ദ്ധന മൂലമുണ്ടായതുള്‍പ്പെടെയുള്ള കഴിഞ്ഞ ശമ്പള പരിഷ്‌കരണത്തിലെ അനോമിലികള്‍ പരിശോധിച്ച് പരിഹാരം നിര്‍ദ്ദേശിക്കുക, പുതിയ നിര്‍ദ്ദേശങ്ങള്‍ മൂലമുള്ള സാമ്പത്തിക ബാധ്യത കണക്കാക്കുക, കേന്ദ്രത്തിലും മറ്റു സംസ്ഥാനങ്ങളിലുമുള്ള ആരോഗ്യ പാക്കേജ് ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും കൊണ്ടുവരുന്നതിന്റെ സാധ്യത പരിശോധിക്കുക എന്നിവയാണ് പുതിയ കമ്മീഷന്റെ ചുമതലകള്‍. നിലവിലെ സിവില്‍ സര്‍വീസ് സംവിധാനത്തെ മൊത്തമായി പരിശോധിച്ച്, അതിന്റെ കാര്യക്ഷമതയും സാമൂഹിക പ്രതിബദ്ധതയും വര്‍ദ്ധിപ്പിക്കുവാനും സേവനാവകാശ നിയമത്തിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ ജനസൗഹൃദമാക്കാനുമുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ജീവനക്കാരുടെ സേവന-വേതന വ്യവസ്ഥകള്‍ പരിഷ്‌കരിക്കാനുള്ള കമ്മീഷനെ നിയോഗിക്കാന്‍ ഫെബ്രുവരി 12-ലെ മന്ത്രിസഭാ യോഗമാണ് തീരുമാനം എടുത്തത്.

പരീക്ഷാഭവന്‍ : സ്‌പെഷ്യല്‍ അദാലത്ത്

പരീക്ഷാഭവനില്‍ നിന്നും പൊതുജനത്തിനു ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റുകളില്‍ വന്നിട്ടുള്ള പിഴവുകള്‍ പരിഹരിക്കാന്‍ നടത്തുന്ന സ്‌പെഷ്യല്‍ അദാലത്തിന്റെ തിരുവനന്തപുരം ജില്ലാതല പരിപാടി ഈ മാസം 25 ചൊവ്വാഴ്ച നടക്കും. രാവിലെ ഒമ്പത് മണിമുതല്‍ അഞ്ച് മണിവരെ തിരുവനന്തപുരം എസ്.എം.വി. ഗവണ്‍മെന്റ് മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സ്‌പെഷ്യല്‍ അദാലത്ത്. ആരോഗ്യവകുപ്പ് മന്ത്രി വി.എസ്.ശിവകുമാറിന്റെ അദ്ധ്യക്ഷതയില്‍ വിദ്യാഭ്യാസ വകുപ്പുമന്ത്രി പി.കെ.അബ്ദുറബ്ബ് അദാലത്ത് ഉദ്ഘാടനം ചെയ്യും. ജനനത്തിയതി, വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും പേര് ജനനസ്ഥലം, ജാതി, മതം, ആണ്‍/പെണ്‍, മേല്‍വിലാസം, തിരിച്ചറിയല്‍ അടയാളം തുടങ്ങിയവ തിരുത്തുന്നതിനും ഡ്യൂപ്ലിക്കേറ്റ്/ട്രിപ്പിക്കേറ്റ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനുമുള്ള അപേക്ഷകള്‍ അദാലത്തില്‍ പരിഗണിക്കും. അപേക്ഷകന്‍ ആദ്യമായി പത്താംതരം പരീക്ഷ എഴുതിയ സ്‌കൂളിലെ പ്രധാനാധ്യാപകന്‍ മുഖേനയാണ് അപേക്ഷകള്‍ അദാലത്തില്‍ സമര്‍പ്പിക്കേണ്ടത്. പ്രധാനാധ്യാപകര്‍, ലഭിക്കുന്ന അപേക്ഷകളുടെ പ്രാഥമിക പരിശോധന നടത്തി ആമുഖത്തോടെ അപേക്ഷകന് തിരികെ നല്‍കണം. തുടര്‍ന്ന് അപേക്ഷകന്‍ ഇവ ഫെബ്രുവരി 17 മുതല്‍ 22 വരെയുള്ള തീയതികളില്‍ ബന്ധപ്പെട്ട ഉപജില്ലാ വിദ്യാഭ്യാസ ആഫീസില്‍ നല്‍കണം. ഇവ സ്വീകരിക്കുന്നതിന് എ.ഇ.ഒ.മാര്‍ ആഫീസിലെ ഒരു സെക്ഷന്‍ ക്ലര്‍ക്കിന്റെ സേവനം പ്രയോജനപ്പെടുത്തണം. കൂടാതെ ഏതെങ്കിലും കാരണവശാല്‍ അപേക്ഷകള്‍ ഉപജില്ലാ വിദ്യാഭ്യാസ ആഫീസില്‍ സമര്‍പ്പിക്കാന്‍ സാധിക്കാതെവന്നാല്‍ ഫെബ്രുവരി 25 ന് തിരുവനന്തപുരം എസ്.എം.വി. ഗവണ്‍മെന്റ് മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന അദാലത്തില്‍ അവ നേരിട്ട് സമര്‍പ്പിക്കാം. സമര്‍പ്പിക്കുന്ന എല്ലാ അപേക്ഷകള്‍ക്കും രസീത് നല്‍കും. നിശ്ചിത തീയതിയ്ക്കകം (പരമാവധി 30 ദിവസം) അപേക്ഷകളില്‍ തീര്‍പ്പു കല്പിച്ച് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുന്നതുമാണ്. തിരുത്തലുകള്‍ വരുത്തുന്നതിനും ഡ്യൂപ്ലിക്കേറ്റ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനുമുള്ള എല്ലാ അപേക്ഷാഫാറങ്ങളും www.keralapareekshabhavan.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.

28 Jan 2014

LLS & USS

കുട്ടികള്‍ക്കുള്ള ദേശീയ അവാര്‍ഡിന് അപേക്ഷിക്കാം

കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം ഒന്നിനും 15-നും മദ്ധ്യേ പ്രായമുള്ള കുട്ടികള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള നാഷണല്‍ ചൈല്‍ഡ് ഫോര്‍ എക്‌സ്‌സെപ്ഷണല്‍ അച്ചീവ്‌മെന്റ് അവാര്‍ഡിന് അപേക്ഷിക്കാം. വിദ്യാഭ്യാസം, കല, സാഹിത്യം, കായികം തുടങ്ങിയ രംഗങ്ങളില്‍ നേട്ടങ്ങള്‍ ലഭിച്ച കുട്ടികള്‍ക്കാണ് അവാര്‍ഡ്. പ്രായം : 2014 ജൂലായ് 31 ന് 15 വയസ്. അവസാന തീയതി ഫെബ്രുവരി 28. വിശദവിവരം അതത് ജില്ലാ സാമൂഹ്യനീതി ഓഫീസുകളിലും സാമൂഹ്യനീതി ഡയറക്ടര്‍ ഓഫീസിലും www.swd.kerala.gov.inലും ലഭിക്കും.

ഒ.ബി.സി. വിദേശ സ്‌കോളര്‍ഷിപ്പ്

മറ്റു പിന്നാക്ക സമുദായങ്ങളിലുള്ള സാമ്പത്തിക പരാധീനതയുള്ളവരും പഠനമികവ് പുലര്‍ത്തുന്നവരുമായ വിദ്യാര്‍ത്ഥികള്‍ക്ക് വിദേശ സര്‍വകലാശാലകളില്‍ പ്രവേശനം നേടുന്നതിന് സാമ്പത്തിക സഹായം നല്‍കാന്‍ വിദേശ സ്‌കോളര്‍ഷിപ്പ് പദ്ധതി തുടങ്ങാന്‍ പിന്നാക്ക സമുദായ വികസന വകുപ്പിന് അനുവാദം നല്‍കി ഉത്തരവായി. മറ്റു പിന്നാക്ക സമുദായങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട 20 വിദ്യാര്‍ത്ഥികള്‍ക്കായിരിക്കും പദ്ധതി പ്രകാരം സ്‌കോളര്‍ഷിപ്പ് നല്‍കുക. എഞ്ചിനീയറിംഗ്, മാനേജ്‌മെന്റ്, ശാസ്ത്രം, കൃഷിശാസ്ത്രം, വൈദ്യശാസ്ത്രം എന്നിവയിലെ ബിരുദാനന്തര ബിരുദതല കോഴ്‌സുകള്‍ക്ക് വിദേശപഠനം നടത്താന്‍ മൂന്നു വര്‍ഷത്തേയ്ക്ക് പരമാവധി 10 ലക്ഷം രൂപയാണ് സ്‌കോളര്‍ഷിപ്പ്. ബിരുദതലത്തില്‍ 60 ശതമാനം മാര്‍ക്കോ ഒന്നാം ക്ലാസോ ഉള്ളവര്‍ സ്‌കോളര്‍ഷിപ്പിന് അര്‍ഹരായിരിക്കും. തൊഴില്‍ പരിചയമുള്ളവര്‍ക്ക് മുന്‍ഗണന നല്‍കും. 40 വയസിനു താഴെയുള്ളവരും ആറ് ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങളിലെ അംഗങ്ങളുമാകണം അപേക്ഷകര്‍.

18 Jan 2014

SSLC - ഒരുക്കം

2014 വർഷത്തെ ഒരുക്കം പ്രസിദ്ധീകരിച്ചു.  ഡൌണ്‍ലോഡ് ചെയ്യൂ.......
  

10 Jan 2014

9 Jan 2014

Steps to Validate Digital Signatures in WINDOWS

spark ല്‍ increment sanction ആക്കുമ്പോള്‍ order ല്‍ കാണുന്ന മഞ്ഞനിറത്തിലുള്ള ചോദ്യചിഹ്നം digital signature validate ചെയ്യാത്തതു കൊണ്ടാണ്.digital signature validate ചെയ്യുമ്പോള്‍ പച്ച നിറത്തിലുള്ള ടിക്ക് മാര്‍ക്കായി മാറും.validate ചെയ്യാനുള്ള ക്രമം താഴെ നല്കുന്നു.

Computer must be connected to internet while validating digital signature.
  1. Right click on the 'validity unknown' icon (yellow question mark in the increment order )and click on 'Validate Signature'.
  2. You will get the signature validation status window, click on 'Signature Properties'.
  3. Click on 'Show Certificate..'
  4. Verify that there is a certification path named 'NIC sab-CA for NIC 2011, National Informatics Center'. This identifies 'NIC sab-CA for NIC 2011, National Informatics Center' as the owner of the digital certificate that has been used when signing the document.
  5. Mark the certification path named 'NIC sab-CA for NIC 2011, National Informatics Center', click the 'Trust' tab and then 'Add to Trusted Identities'.
  6. Answer 'OK' to any security question that follows.
  7. Check(✓) the field for 'Use this certificate as a trusted root' and click 'OK' twice to close this and the next window.
  8. Click 'Validate Signature' to execute the validation.
Note: - Once 'NIC sab-CA for NIC 2011, National Informatics Center' has been as a Trusted Identity, any subsequent documents with digital signatures from CCA will be validated automatically when opened.

7 Jan 2014

പങ്കാളിത്ത പെന്‍ഷന്‍

നാഷണല്‍ പെന്‍ഷന്‍ സ്‌കീം നടപ്പാക്കുന്നതിന്റെ ഭാഗമായി എല്ലാ ഡ്രോയിംഗ് ആന്റ് ഡിസ്‌ബേഴ്‌സിംഗ് ഓഫീസര്‍മാരും (ചെക്ക് ഡ്രോയിംഗ്, തദ്ദേശ സ്വയംഭരണ വകുപ്പുകളിലേതുള്‍പ്പെടെ) അതത് ഓഫീസ് സംബന്ധിച്ച വിവരം ജനുവരി ഒമ്പതിന് അഞ്ച് മണിക്കകം ബന്ധപ്പെട്ട ജില്ലാ/സബ് ട്രഷറികളില്‍ എത്തിക്കണം. ഡി.ഡി.ഒയുടെ ഉദ്യോഗപ്പേര്, ഔദ്യോഗിക ഇ-മെയില്‍ വിലാസം, പിന്‍കോഡോടുകൂടിയ ഓഫീസ് മേല്‍വിലാസം, ടെലിഫോണ്‍ നമ്പര്‍, എന്‍.പി.എസ്സിന് ചുമതലപ്പെടുത്തപ്പെട്ട ഉദ്യോഗസ്ഥന്റെ ഔദ്യോഗികനാമം എന്നിവയാണ് അടിയന്തിരമായി ട്രഷറികളില്‍ എത്തിക്കേണ്ടതെന്ന് ട്രഷറി ഡയറക്ടര്‍ അറിയിച്ചു.